Posts

ഓർമ്മപ്പൂക്കൾ

Image
"" എടീ... നീ ഓക്കെയാണോ??"" വീട്ടിലിരുന്ന് ചുമ്മാ ഇൻസ്റ്റഗ്രാം റീൽസും നോക്കിയിരുന്നപ്പോഴാണ് അവൾക്ക് പഴയ ക്ലാസ്മേറ്റ് ശ്രീയുടെ മെസ്സേജ് വന്നത്..  തൻ്റെ പുതിയ ഡ്രസ്സിട്ട് എടുത്ത ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് കണ്ടിട്ടാണ് അവൻ മെസ്സേജയച്ചിരിക്കുന്നേ.. പതിവില്ലാതെ ഓക്കെയാണോ എന്ന് ചോദിക്കാൻ മാത്രം ഒന്നും തന്നെ അതിൽ ഇല്ല താനും.. പിന്നെയിപ്പൊ എന്താ പെട്ടെന്നൊരു ചോദ്യമെന്ന ചിന്തയിൽ അവൾ തിരിച്ച് മെസ്സേജയച്ചു... "" ഞാനോക്കെയാണെടാ.. എന്തേ അങ്ങനെ ചോദിക്കാൻ?""  ""നീ പണ്ടത്തേക്കാൾ മെലിഞ്ഞുപോയല്ലോ!! നിൻ്റെ മുഖത്ത് ചിരിയുണ്ടെന്നേ ഉള്ളൂ, അതിൽ പഴയ തെളിച്ചം കാണാൻ ഇല്ല.. അതുകൊണ്ട് ചോദിച്ചതാ.. എന്തെങ്കിലും ടെൻഷൻ ഉണ്ടോ നിനക്ക്?"" അവൾ വല്ലാതെ ആശ്ചര്യപ്പെട്ടു..! തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ഒരുപാടായിക്കാണും, ദിവസേനെയുള്ള കോണ്ടാക്ടുമില്ല ശ്രീയുമായിട്ട്.. എന്നിട്ടും പെട്ടെന്ന് കണ്ട ഒരു ഫോട്ടോയിൽ നിന്ന് ഇത്രയൊക്കെ ഊഹിച്ചെടുക്കാനാവുമോ!  "" അത് കൊള്ളാവല്ലോ!! നീ ഇപ്പൊ മുഖം നോക്കി കാര്യങ്ങൾ പറയാനും പഠിച്ചോ!! "" അവൾ ചിരിച്ചുകൊണ്ട് ഒരു വോ...

വെള്ളാരം കണ്ണുള്ള രാജകുമാരി

Image
""അടുത്തതായി ഒരു ഗാനം ആലപിക്കാനായി എത്തുന്നു പാർവ്വതി അയ്ഷ മറിയ.."" ഓഡിറ്റോറിയത്തിൽ നിന്നുള്ള അനൗൺസ്മെൻ്റ് നേരിയ ശബ്ദത്തിലാണ് ഡ്രസ്സിങ്റൂമിൽ തൻ്റെ മകളെ ഒരുക്കുന്ന തിരക്കിലായിരുന്ന ദേവിയുടെ കാതിൽ പതിഞ്ഞത്.. മനസ്സിൽ പതിഞ്ഞ പേരായിരുന്നതിനാലായിരിക്കണം ആ മുറിക്കകത്തെ കോലാഹലങ്ങൾക്കിടയിലും ആ പേര് മാത്രം അവർ വ്യക്തമായി കേട്ടു.. ഒരുനിമിഷത്തെ ഞെട്ടലിൽ മകളെ ഡാൻസ് ടീച്ചറെ ഏൽപ്പിച്ച് ഓഡിറ്റോറിയത്തിലേക്ക് ആരെയോ തിരയുന്ന കണ്ണുകളോടെ അവർ നടന്നു..  നടത്തത്തിനിടയിൽ തന്നെ മൈക്കിലൂടെ ഒരു കൊച്ചുപെൺകുട്ടിയുടെ മധുരശബ്ദത്തിൽ " വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ.. " എന്ന പാട്ട് താളത്തിൽ കേൾക്കാൻ തുടങ്ങിയപ്പോൾ അവരുടെ നടത്തിൻ്റെ വേഗത ഒന്നുകൂടെ കൂടി!!! നടക്കുകയായിരുന്നില്ല, അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു അവർ.. മുന്നിൽ നിന്ന ഒന്നുരണ്ടുപേരെ വകഞ്ഞുമാറ്റി ഓഡിറ്റോറിയത്തിൻ്റെ വാതിൽക്കൽനിന്നും അകത്തേക്ക് തലയിട്ട് അവർ ആ ശബ്ദത്തിൻ്റെ ഉടമയെ തേടി.. പരിചയമുള്ള ആരെയോ കാലങ്ങൾക്കുശേഷം കണ്ടതുപോലെ അവരുടെ കണ്ണുകൾ തിളങ്ങി!!! സ്റ്റേജിൽ ചെമ്പൻമുടികൾ  വൃത്തിയായി പിന്നിയിട്ട  വെള്ളാരം കണ്ണുകളുള്ള ഒരു പെ...

തുറക്കാത്ത കത്തുകൾ..

Image
ഇന്നും പതിവുപോലെ പോസ്റ്റ്മാൻ കത്തുകൊണ്ടുവന്നു... അയാൾ ഈ വീട്ടിലേക്ക് താമസം മാറി വന്നതിൽപിന്നെ മുടങ്ങാതെ എല്ലാമാസവും വന്നുകൊണ്ടിരിക്കുന്നതാണ് ചുവന്ന എൻവലപ്പിലുള്ള ആ കത്തുകൾ.. അതിൽ വളരെ നേർത്ത വയലറ്റ് നുലുകൾ കൊണ്ട് ഒരു കെട്ടുണ്ടാകും എപ്പോഴും.. അരക്ക് ഉരുക്കിയൊഴിച്ച് ആ കെട്ടിൽ സീലുവച്ചിട്ടുണ്ടാകും എല്ലാ കത്തിലും.. സീലിൽ ചെറുതായി പതിഞ്ഞുകാണുന്ന ഒരു മയിൽപ്പീലിയുടെ ചിഹ്നവും... "" നിരഞ്ജൻ , മാളിയേക്കൽ വീട് , ഒളമറ്റം, തൊടുപുഴ "" എന്നൊരു 'ടു' അഡ്രസ്സ് മാത്രമേയുള്ളൂ അതിൽ... മറുപുറത്ത് "" നിനക്കായ് മാത്രം... ജാനി "" എന്നൊരെഴുത്ത് മാത്രം.. വളരെ വൃത്തിയായി ഉരുട്ടിയെഴുതിയിരിക്കുന്ന മനോഹരമായ അക്ഷരങ്ങൾ... മലയാളം ഇത്രയും ഭംഗിയായി എഴുതാമെന്ന് അത് കണ്ടപ്പോഴാണ് അയാൾക്ക് മനസ്സിലായത്... കയ്യക്ഷരം ഇത്ര മനോഹരമാണെങ്കിൽ അതിൻ്റെ ഉടമ എത്ര സുന്ദരിയായിരിക്കുമെന്ന് കത്തുകൾ വരുമ്പോഴെല്ലാം അയാൾ ഓർക്കാറുള്ളതാണ്... ഫോണും സോഷ്യൽ മീഡിയയും അരങ്ങുവാഴുന്ന ഇന്നത്തെ കാലത്ത് ഇപ്പോഴും ഇങ്ങനെ കത്തെഴുതുന്ന ഒരാളെപ്പറ്റി അതിശയത്തോടെയാണ് അയാൾ ഓർക്കാറ്... പലപ്പോഴും അതെല്ലാം...

ഇന്ത്യൻ ആർമി

Image
"" നിങ്ങൾ ജയിലിലിട്ടിരിക്കുന്ന ഞങ്ങളുടെ കൂട്ടാളികളെ മുഴുവൻ വിട്ടയക്കാതെ ഈ തടവുകാരെ ജീവനോടെ നിങ്ങൾക്ക് കാണാൻ കഴിയില്ല.. ഒരു മണിക്കൂറിനകം ഒരു തീരുമാനം അറിയിക്കാത്ത പക്ഷം  ഓരോ മണിക്കൂറിലും ഓരോ മരണവാർത്തയായിരിക്കും നിങ്ങൾ കേൾക്കുക.. "" ഇത്രയും പറഞ്ഞുകൊണ്ട് തീവ്രവാദികളുടെ തലവൻ സ്പൂഫ് ചെയ്ത ഫോൺ കാൾ കട്ട് ചെയ്തു.. ജമ്മുകാശ്മീരിലേക്ക് ടൂറിനുവന്ന നാൽപ്പതോളം കുട്ടികളുടെ ഒരു സ്കൂൾ ബാച്ചിനെയാണ് തോക്കിൻമുനയിൽ നിർത്തിക്കൊണ്ട് ബസ്സോടുകൂടെ തീവ്രവാദികൾ അതിർത്തികടത്തിയത്.. ഒന്നും ചെയ്യാനാവാതെ നോക്കിനിൽക്കാനേ അന്നേരം  പോലീസിനും പട്ടാളത്തിനും കഴിഞ്ഞുള്ളൂ... രാവിലെ തട്ടിക്കൊണ്ടുപോയതിനുശേഷം കുടിക്കാൻ വെള്ളമല്ലാതെ മറ്റൊന്നും തന്നെ ഈ രാത്രി വരെയും കുട്ടികൾക്കോ അധ്യാപകർക്കോ അവർ നൽകിയിരുന്നില്ല... ""നമ്മൾ വിചാരിച്ചതിനേക്കാൾ സമയം നീണ്ടുപോവുകയാണ്... ഇവിടെ ഒത്തിരിനേരം നിൽക്കുന്നത് സേഫല്ല... ആർമി എങ്ങാനും വന്നാൽ..."" കൂട്ടത്തിലൊരാൾ ആശങ്ക പ്രകടിപ്പിച്ചു.. "" എന്ത് ആർമി?? ഈ കൊടും കാടിനു നടുവിൽ ഇങ്ങനൊരു ഹൈഡൗട്ട് ഉള്ളത് സാറ്റലെറ്റിനുപോലും കണ്ടുപിടിക്കാൻ ക...

ഒറ്റനാണയം..

Image
ദുബായിലെ മിനി കേരളമായ കരാമയിലെ തെരുവോരത്തുകൂടെ പുതുതായൊരു ഫുഡ്സ്പോട്ടും തേടി ഇറങ്ങിയതായിരുന്നു അയാൾ.. ഗൂഗിളമ്മാവനോട് ചോദിച്ച് കാണിച്ചുതരുന്ന വഴികളിലൂടെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി.. അംബരചുംബികളായ കെട്ടിടങ്ങളും റോഡരികിലെ ആഡംബരവാഹനങ്ങളും നോക്കി വെള്ളമിറക്കി നടക്കുന്നതിനിടയ്ക്കാണ് താഴെ നിന്നും ഒരു കൈ അയാൾക്കുനേരെ നീണ്ടത് അയാളുടെ ശ്രദ്ധയിൽ പെട്ടത്... മുഴുനീള പർദ്ദ ദരിച്ച് ആ പൊരി വെയിലത്ത് ആകെയുള്ളൊരു ബസ്റ്റോപ്പിൻ്റെ പുറകിലെ തണലിൽ താഴെയിരിക്കുന്ന ഒരു സ്ത്രീ... ദൈവമേ ഇത്രയും ലക്ഷ്വറിയായ ദുബായിലും ഭിക്ഷക്കാരോ!! ഒരു സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് ഫോണിലെ നോട്ടത്തിൽ നിന്നും കണ്ണുതെറ്റി അയാൾ ആ സ്ത്രീയെ കണ്ടത്.. നടത്തത്തിൻ്റെ വേഗതയിൽ അയാൾക്ക് സംഭവം തലയിൽ കത്തിയപ്പോഴേക്കും കുറച്ച് മുൻപോട്ട് പോയിക്കഴിഞ്ഞിരുന്നു അയാൾ...  നടത്തത്തിൻ്റെ വേഗത പതിയെ കുറഞ്ഞു.. പിന്നിൽ നിന്നാരോ പിടിച്ചുവലിക്കുന്നതുപോലെ... നാട്ടിലായിരുന്നെങ്കിൽ കയ്യിൽ കാശുള്ള നേരത്ത് ആരെങ്കിലും ഇതുപോലെ കൈനീട്ടിയാൽ ഒരു പത്തുരൂപയെങ്കിലും മിനിമം കൊടുക്കാറുള്ളതായിരുന്നു.. ഡിജിറ്റൽ ഇന്ത്യയുടെ വരവോടെ പേഴ്സിൽ കാശില്ലാതായതോ...

മരണമണികൾ...

Image
നീട്ടിയുള്ള പള്ളിമണി കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുനേറ്റത്... കണ്ണുതിരുമ്മി അയാൾ പതിയെ എഴുനേറ്റ് ജനലരികിൽ നിന്ന് എത്തിനോക്കി.. കുറച്ചകലെയാണെങ്കിലും മണിയടിക്കുന്നത് എൽദോച്ചായനാണെന്ന് അവനുകണ്ടപ്പോൾ തന്നെ മനസ്സിലായി... മരണമണിയാണ്... ആരായിരിക്കും അതെന്നറിയാൻ അയാൾ പതിയെ മുറ്റത്തേക്കിറങ്ങി... പുറത്തിറങ്ങി ഗേറ്റ് തുറക്കാൻ നേരത്താണ് അയാൾ മാസ്ക് ഇട്ടിട്ടില്ലെന്ന് ഓർത്തത്.. വേഗം അകത്തേക്കോടി അയാൾ മാസ്ക് ഇട്ട് പതിയെ പള്ളിയിലേക്ക് നടന്നു... കൊറോണ കൊടുംമ്പിരി കൊണ്ടിരിക്കുന്ന കാലമാണ്..   മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത് ഒന്നുരണ്ടുവട്ടം പെറ്റിയടിച്ച് കിട്ടിയതുകൊണ്ടാണ് അത് മറക്കാതെ എടുത്തിട്ടത്... ഒറ്റത്തടിയായി ജീവിക്കുന്നതുകൊണ്ട് അയാൾക്ക് ആ വാടകവീട്ടിൽ എവിടെയും ശുദ്ധവായു ശ്വസിച്ച് നടക്കാമായിരുന്നു.. കുടുംബവും കുട്ടികളുമൊക്കെ ഉണ്ടായിരുന്നേൽ ഇന്നേരം വീട്ടിൽ പോലും മാസ്കെല്ലാമിട്ട് കുട്ടികളെയൊന്ന് ചുംബിക്കാൻ പോലും കഴിയാത്തവിധം കഷ്ടപ്പെട്ടുപോയേനേ എന്ന് അയാൾ എപ്പോഴും ആലോചിക്കാറുണ്ട്... ബാങ്ക് ജോലിക്കാരനായതുകൊണ്ട് പലതരം ആളുകളുമായും സമ്പർക്കമുള്ളതാണല്ലോ... ഈ പുതിയ അവതാരത്തി...

ആത്മാവിൻ്റെ തേടൽ

Image
ഇല്ല.. ഇനി മുൻപിലേക്ക് വഴിയില്ല... ഇതുവരെ കൺമുൻപിലുണ്ടായിരുന്ന കാൽപാദങ്ങളുടെ അടയാളങ്ങൾ കഴിഞ്ഞിരിക്കുന്നു.. തനിയ്ക്കുമുൻപേ വന്നവർ പാതിയിൽ ഉപേക്ഷിച്ച പ്രയാണം.. ഇക്കണ്ട മലയും കാടും കടന്ന് വന്യമൃഗങ്ങളുടെ ആക്രമണവും പ്രതീക്ഷിച്ച് തനിയ്ക്കുമുൻപേ പലരും ഇവിടംവരെ എത്തിയിട്ടുണ്ട്... ഇതിനപ്പുറത്തേക്ക് ഒരടിപോലും ആരും എടുത്തുവച്ചിട്ടില്ല.. ഇനിയങ്ങോട്ട് എന്ത്? ഏത് ദിക്കിലേക്കാണ് ഞാൻ പോകേണ്ടത്?? അറിയില്ല.. പറഞ്ഞുകേട്ടതും കാട് കാണിച്ചുതന്നതുമായ വഴികളിലൂടെ കഴിഞ്ഞ നാലുദിവസമായി അയാൾ നടക്കുകയാണ്... കയ്യിലുള്ള ഭക്ഷണവും വെള്ളവുമെല്ലാം തീരാറായി.. മുൻപ് വന്നവരും ഇതേ കാരണം കൊണ്ടായിരിക്കും തിരിച്ചുപോയത്... യാത്ര തുടങ്ങിയപ്പോൾ പത്തുമുപ്പത് കിലോ ഭാരമുള്ള ട്രാവൽബാഗും അതിനുപുറമേ ക്യാംപിങ് സാമഗ്രഹികൾ കയ്യിലുമായി വന്ന താനിപ്പോൾ കയ്യിൽ ഒരുകുപ്പി വെള്ളവും ഒരു പായ്ക്കറ്റ് ബിസ്കറ്റും മാത്രമായിട്ടാണ് നിൽക്കുന്നതെന്ന് അയാൾ വ്യാകുലപ്പെട്ടു.. തിരിച്ചുപോയാൽ വീണ്ടും ഇതുവരെ എത്താനുള്ളതൊന്നും കയ്യിലില്ല... കൂടുതൽ കരുതലോടെ വേറൊരു ദിവസം വരാൻ ഇനി എന്നാണ് കഴിയുക എന്നും അറിയില്ല.. മുന്നോട്ട് കാൽ വയ്ക്കാൻ മടിച്ചുനിന്നിരുന...